Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Corruption Case

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷന്‍ അനുമതി: 19നകം തീരുമാനമെടുക്കണമെന്ന് കോടതി

കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ വിചാരണ ചെയ്യാനുള്ള സിബിഐയുടെ അനുമതി അപേക്ഷ പുനഃപരിശോധിച്ച് 19നകം ഉചിത തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

പ്രോസിക്യൂഷന്‍ അനുമതി മൂന്നുവട്ടം നിരസിച്ച സാഹചര്യത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെതിരേ പരാതിക്കാരനായ കടകംപള്ളി മനോജ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റീസ് എ. ബദറുദീന്‍റെ നിര്‍ദേശം. ഹര്‍ജിയില്‍ തനിക്കെതിരേ കോടതയലക്ഷ്യ നടപടി സ്വീകരിച്ചതിനെതിരേ മുഹമ്മദ് ഹനീഷ് ഡിവിഷന്‍ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ തീര്‍പ്പാകും വരെ കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി സിംഗിള്‍ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതില്‍നിന്ന് ഇളവും അനുവദിച്ചിട്ടുണ്ട്.

എന്നാല്‍, അപേക്ഷ പുനഃപരിശോധിച്ച് തീരുമാനമെടുക്കണമെന്ന മുന്‍ ഉത്തരവിലെ നിര്‍ദേശം പാലിച്ചിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ഇല്ലാത്തപക്ഷം ഈ ഉത്തരവ് പാലിക്കണമെന്നുമാണ് കോടതിനിര്‍ദേശം. ഹര്‍ജി വീണ്ടും 19ന് പരിഗണിക്കും.

കശുവണ്ടി വികസന കോര്‍പറേഷന്‍ 2006-2015 കാലഘട്ടത്തില്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് സിബിഐ കണ്ടെത്തിയത്. കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍. ചന്ദ്രശേഖരനും മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷുമാണ് കേസിലെ മുഖ്യപ്രതികള്‍.

Kerala

കശുവണ്ടി കോര്‍പറേഷന്‍ അഴിമതിക്കേസ് ; കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.

വാദത്തിനായി സാവകാശം തേടിയ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഹര്‍ജി മാറ്റിയത്.

കേസിലെ പ്രതികളായ മുന്‍ ചെയര്‍മാൻ ആര്‍. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക‌്ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ അനുമതി തേടി സിബിഐ നല്‍കിയ അപേക്ഷ മൂന്നു തവണ സര്‍ക്കാര്‍ തള്ളിയിരുന്നു.

മൂന്നാംവട്ടവും പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കടകംപള്ളി മനോജ് നല്‍കിയ ഉപഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ തള്ളിയതില്‍ എതിര്‍പ്പുള്ളവര്‍ കോടതിയലക്ഷ്യത്തിനു പകരം പുതിയ ഹര്‍ജി നല്‍കുകയാണു വേണ്ടതെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

International

അഴിമതിക്കേസ്: നെതന്യാഹു കോടതിയിൽ ഹാജരായി

ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ അഴിമതിക്കേസിൽ ടെൽ അവീവ് കോടതിയിൽ ഹാജരായി. അഴിമതിക്കേസുകളിൽ മാപ്പ് ആവശ്യപ്പെട്ട് പ്രസിഡന്‍റ് ഐസക് ഹെർസോഗിന് അപേക്ഷ നല്കിയെന്നറിയച്ചതിനു പിറ്റേന്നാണ് അദ്ദേഹം കോടതിയിലെത്തിയത്.

ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഇസ്രേലി പ്രധാനമന്ത്രിയെന്ന റിക്കാർഡ് സ്വന്തമായുള്ള നെതന്യാഹുവിനെതിരേ കൈക്കൂലിയുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണുള്ളത്. 2002 മുതൽ ഭരിക്കുന്ന അദ്ദേഹത്തിനെതിരേ 2019ലാണു കുറ്റപത്രം നല്കിയത്.

കേസുകൾ ഭരണനിർവഹണത്തിനു തടസമാണ് എന്നു ചൂണ്ടിക്കാട്ടിയാണു നെതന്യാഹുവിന്‍റെ അഭിഭാഷകർ പ്രസിഡന്‍റിനു മാപ്പപേക്ഷ നല്കിയത്. ഇസ്രയേലിലെ രീതി അനുസരിച്ച് നിയമനടപടികൾ പൂർത്തിയാക്കി പ്രതി കുറ്റക്കാരനെന്നു കോടതി വിധിച്ചാൽ മാത്രമാണു പ്രസിഡന്‍റ് മാപ്പു നല്കാറുള്ളത്. വിചാരണയ്ക്കിടെ മാപ്പു നല്കിയ ചരിത്രമില്ല. മാപ്പപേക്ഷയ്ക്കെതിരേ ഇസ്രേലി പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിട്ടുണ്ട്.

നെതന്യാഹു കുറ്റം സമ്മതിച്ച് രാഷ്‌ട്രീയം ഉപേക്ഷിക്കാമെന്നു പ്രഖ്യാപിച്ചാൽ മാപ്പു കൊടുക്കുന്നതിനെ അനുകൂലിക്കുമെന്നു പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ നഫ്താലി ബെന്നറ്റ് പറഞ്ഞു.

മാപ്പപേക്ഷയ്ക്കു മുന്പ് അടുത്ത വർഷം ഒക്‌ടോബറിൽ നിശ്ചയിച്ചിട്ടുള്ള പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ നെതന്യാഹു തയാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.

നെതന്യാഹു പോയാൽ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയാകുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.

Kerala

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസ്: സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയംതേടി സര്‍ക്കാര്‍

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ രണ്ടു ദിവസംകൂടി സമയംതേടി.

കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആര്‍. ചന്ദ്രശേഖരനെയും മുന്‍ മാനേജിംഗ് ഡയറക്‌ടര്‍ കെ.എ. രതീഷിനെയും വിചാരണ ചെയ്യാന്‍ സിബിഐ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ മൂന്നാംവട്ടവും നിരസിച്ചതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണു സര്‍ക്കാര്‍ സമയം തേടിയത്.

കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍റെ പരിഗണനയിലുള്ളത്.

Latest News

Corehub Up